ഹിറ്റ്‌ലറുടെ ബോഡിഗാഡ് പോലും തന്നെ വധിച്ചേക്കാമെന്ന് ആശങ്കപ്പെട്ടുവെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതിയെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ!
വോണ്‍ സൈമണ്‍ ജര്‍മ്മനിയിലെ പ്രമുഖ പത്രപ്രവര്‍ത്തകനാണ്. അദ്ദേഹം കിഴക്കന്‍ബെര്‍ലിനിലെ ഒരു അപ്പാര്‍ട്ടുമെന്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു കഥാപാത്രം അവിടെയാണ് താമസിക്കുന്നത്. നേരില്‍ കണ്ട് ഇന്റര്‍വ്യൂ ചെയ്യുകയാണ് ലക്ഷ്യം.
