എത്ര ഉന്നതനായാലും ഏറെ പരിമിതികള്‍ ഉള്ളവനാണ് മനുഷ്യന്‍. അറിവും കഴിവുമുണ്ടെങ്കിലും എല്ലാം സ്വായത്തമാക്കാന്‍ അവന് കഴിയില്ല.
- ഒരിക്കലും മരിക്കാത്ത, ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പ്പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി (ഖുര്‍ആന്‍ 25:58).
