അതിനീചമായ റാഗിംഗ്; അതിതീവ്ര ചികിത്സ വേണം

എഡിറ്റർ

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപകമാകുന്ന ഉപഭോഗത്തിന്റെ ബാക്കിപത്രമാണ് നഴ്‌സിംഗ് കോളെജ് ക്യാംപസിനുള്ളിലെ പൈശാചിക റാഗിംഗ്. അവനവന് ആത്മസുഖത്തിനായി എന്തും ചെയ്യാമെന്ന തലത്തിലേക്ക് വിദ്യാര്‍ഥികളെ പരിവര്‍ത്തിപ്പിക്കുന്നതില്‍ നവ ലിബറല്‍ നയങ്ങള്‍ പ്രേരണ നല്‍കിയിട്ടുണ്ടോ?

കോട്ടയം ഗാന്ധിനഗര്‍ ഗവ. നഴ്‌സിംഗ് കോളെജിലെ റാഗിംഗ് വാര്‍ത്ത മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലച്ചിരിക്കുന്നു. ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹം മുഴുവന്‍ ലോഷന്‍ പുരട്ടിയ ശേഷം എണ്ണിയെണ്ണി കോംപസു കൊണ്ട് കുത്തി മുറിവേല്പിച്ച് രസിക്കുകയായിരുന്നു. വേദനയാല്‍ ആര്‍ത്തു കരയുന്ന സഹപാഠിയെ കണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ആര്‍ത്തു ചിരിക്കുന്നു, പുറത്തുവന്ന ദൃശ്യങ്ങളിലുള്ള കാഴ്ചകള്‍ മുഴുവന്‍ കണ്ടു തീര്‍ക്കാനാകില്ല. അതും പോരാഞ്ഞ് സ്വകാര്യ ഭാഗത്ത് ഡംബല്‍ വെച്ച് പീഡിപ്പിക്കുന്നുമുണ്ട്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം