സമുദായത്തെയൊന്നാകെ വംശീയമായി അധിക്ഷേപിക്കാനുള്ള അവസരമായി ചിലര്‍ വിവാദത്തെ എടുത്തിരിക്കുന്നു.
സമസ്ത നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ സര്‍ക്കുലറും പ്രസ്താവനകളും സമൂഹത്തില്‍ പലവിധ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുന്നു. നബിദിന പരിപാടികളിലെ സ്ത്രീസാന്നിധ്യമാണ് അദ്ദേഹം വിമര്‍ശിച്ചതെങ്കിലും തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ പൊതുഇടങ്ങളിലെ മുസ്‌ലിം സ്ത്രീ എന്ന വിഷയത്തിലേക്ക് വഴിമാറി.
